ജി.എം ന്യൂസ് റിപ്പോർട്ടർ:- തോമസ് ജേക്കബ് കണ്ണൂർ
ഇന്തോനീഷ്യയിലെ കിഴക്കൻ ജാവയിലെ മൗണ്ട് സെമേരു അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് 40,000 അടി ഉയരത്തിൽ ചാരം ആകാശത്തേക്ക് ഉയർന്നു.
അഗ്നിപർവ്വത
ഇന്തോനീഷ്യൻ
ദുരന്തനിവാരണ
സ്ഫോടനത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ അതോറിറ്റിയാണ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ഇതിനു മുമ്പ് അഗ്നിപർവ്വത
സ്ഫോടനം ഉണ്ടായത്. 2017 ലും 2019 ലും ഈ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചിട്ടുണ്ട്. വർഷത്തിൽ 2 തവണ പൊട്ടിത്തെറിച്ചിരുന്ന സെമേരു ഇപ്പോൾ ക്രമം തെറ്റിച്ച് പൊട്ടിത്തെറിക്കുന്ന അവസ്ഥയാണ്.

15,000 മീറ്റർ ഉയരത്തിൽ ചാരം ഉയരുന്നതിനാൽ വിമാന കമ്പനികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യൻ സ സമയം ഇന്നലെ പകൽ ഒരു മണിക്കാണ് സ്ഫോടനം നടന്നത്. പർവ്വതത്തിൽ നിന്നും അഞ്ച് കിലോമീറ്റർ ചുറ്റളവിൽ പ്രവേശനം നിരോധിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
സമീപ പ്രദേശങ്ങളിലേക്ക് അതിവേഗം ലാവ ഒഴുകിയെത്തിയിരുന്നു. പ്രദേശത്തു നിന്നും മരണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ദുരന്തബാധിത മേഖലയിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. സജീവമായ 13 അഗ്നിപർവ്വതങ്ങളാണ് ഇന്തോനീഷ്യയിൽ നിലവിലുള്ളത്. സമുദ്രനിരപ്പിൽ നിന്നും 3,676 മീറ്റർ ഉയരത്തിലാണ്
സെമേരു




